കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസ്. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍ അറസ്റ്റില്‍. പിടിയിലായത് വള്ളികുന്നം സ്വദേശികള്‍

തുടര്‍ന്ന് കേസിന്റെ അന്വേഷണം ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് അശോകകുമാര്‍ നടത്തി വരികയായിരുന്നു.

New Update
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളിയെ സൗദി നാടുകടത്തി

ആലപ്പുഴ: ആലപ്പുഴയില്‍ കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശികളായ ജിതിന്‍ വിമല്‍, സുനില്‍ പി എസ് എന്നിവരാണ് പിടിയിലായത്. 

Advertisment


2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തില്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന 18.1 കിലോഗ്രാം കഞ്ചാവുമായി അലിഫ് ഷാന്‍, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവരെ പിടികൂടുകയായിരുന്നു.


തുടര്‍ന്ന് കേസിന്റെ അന്വേഷണം ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് അശോകകുമാര്‍ നടത്തി വരികയായിരുന്നു. അറസ്റ്റിലായ ജിതിന്‍ വിമലാണ് പ്രതികള്‍ക്ക് ഒഡീഷയില്‍ നിന്ന് കഞ്ചാവ് സംഘടിപ്പിച്ചു കൊടുത്തിരുന്നത്.


സുനില്‍ ചൂനാട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഓട്ടോ പോയിന്റ് എന്ന ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തി വരുന്നു. ഇതിന്റെ മറവിലാണ് ഇയാള്‍ ജില്ലയ്ക്ക് അകത്തും പുറത്തുമായി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. 


കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്തിനായി വ്യത്യസ്ത ആളുകളുടെ പേരിലുള്ള എടിഎം കാര്‍ഡുകളും സിം കാര്‍ഡുകളും പ്രതികള്‍ ഉപയോഗിച്ചിരുന്നു. ഇവ എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. 

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും എക്‌സൈസ് സ്‌ക്വാഡിന്റെയും സൈബര്‍ സെല്ലിന്റെയും സംയുക്തമായിട്ടുള്ള നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

 

Advertisment