സാക്ഷികളായി 97 പേർ, 375 രേഖകൾ, 87 സാഹചര്യ തെളിവുകൾ, 124 മേൽക്കോടതി ഉത്തരവുകൾ എന്നിവ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കി. 2019 ന് വിചാരണനടപടി തുടങ്ങി. നിർഭാഗ്യവശാൽ 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ മരിച്ചു.
വീണ്ടും ഭാര്യ അപേക്ഷ നൽകിയതോടെ അശോകന്റെ സഹപ്രവർത്തകൻ അഡ്വ. പി ഷാജിത്തിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണം സുതാര്യവും സത്യസന്ധവുമായാണ് നടത്തിയത്. ഒരു ഘട്ടത്തിലും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. നല്ല രീതിയിൽ കേസ് നടത്തിയെന്ന് കുടുംബം എടുത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാൽ വിധി ന്യായം പ്രോസിക്യൂഷൻ കണ്ടെത്തലുകൾ ശരിവച്ചില്ല. ഈ വിധിയിൽ സമൂഹമാകെ ഞെട്ടുന്നതാണ് കാണാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.