Advertisment

വിശ്വപൗരന്‍ ആകാനല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeeve kudunbasangamam1.jpg

തിരുവനന്തപുരം: താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് അവരുടെ ജീവിതത്തിൽ  മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

Advertisment

"വികസനത്തിൻ്റെ റിവേഴ്സ് ഗിയറിൽ പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ഗിയർ മാറ്റി മുന്നോട്ടു നയിക്കുകയാണ് തന്റെ ദൗത്യം.  ഇവിടെ വേണ്ടത് പുരോഗതിയും വികസനവും തൊഴിലും നിക്ഷേപവുമാണ്. ഇത് യാഥാർത്ഥ്യമാക്കാനുള്ള കാര്യങ്ങൾ താൻ സമയബന്ധിതമായി ചെയ്തു കാണിക്കു"മെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് 18 വർഷം മുമ്പ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളും ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളവും ഉജ്വൽ യോജന സബ്സിഡിയിൽ ലഭിക്കേണ്ട ഗ്യാസ് കണക് ഷനുകളുമൊന്നും ഇനിയുമെത്താത്ത എത്രയോ വീടുകൾ നമ്മുടെ തിരുവനന്തപുരത്ത് ഇപ്പോഴുമുണ്ട്.  മന:സ്സമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയുന്ന വീടുകളും തീരദേശവാസികളടക്കം തിരുവനന്തപുരത്തെ ജനങ്ങൾ കാലാകാലമായി അനുഭവിച്ചു വരുന്ന നിത്യജീവിത പ്രശ്നങ്ങൾക്ക് എന്നാലാവും വിധം പരിഹാരമുണ്ടാക്കലുമെല്ലാം ഇനിയുമൊരു സ്വപ്നമായി കടലാസിൽ ഒതുങ്ങരുത് . ഇവയെല്ലാം  യാഥാർത്ഥ്യമാക്കുകയെന്നത് എൻ്റെ ഒരു നിയോഗമായിത്തന്നെ ഞാൻ കരുതുന്നു. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന  ഞാൻ അത് ചെയ്യുക തന്നെ ചെയ്യും, രാജീവ് വ്യക്തമാക്കി.

തീർത്തും അനാവശ്യമായ വിഷയങ്ങളും നുണകളും പറഞ്ഞ് വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചി വിടുകയാണ് ഇടത് വലത് സർക്കാരുകൾ കാലാകാലമായി കേരളത്തിൽ ചെയ്തു വരുന്നത്.  അതിന്റെ പരണി തഫലമാണ് ഇന്നത്തെ തിരുവനന്തപുരം നേരിടുന്ന ദുരവസ്ഥ. ഇവിടെ പരമാവധി നിക്ഷേപങ്ങളും ഒട്ടേറെ വികസന പദ്ധതികളും കൊണ്ടു വന്ന് ഒരു മാറ്റമുണ്ടാക്കാനുള്ള നിയോഗവുമായാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. കാര്യങ്ങൾ ചെയ്തു കാണിക്കുന്ന രാഷ്ട്രീയമാണ് എൻ്റേത്. പുരാഗതി, വികസനം, തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഇതിനെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ട്. അത് നടപ്പിലാക്കി കാണിക്കുകയാണ് എന്റെ ദൗത്യം. 

ഒരു വ്യോമസേനാ ഓഫീസറുടെ മകനെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന രാഷ്ട്രസേവനത്തിനാണ്. മരണം വരെ ഇന്ത്യയുടെ അഭിമാനം കാക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്യും- അദ്ദേഹം പറഞ്ഞു

Advertisment