ഒരു കൂള്‍ ഡ്രിംഗിന് 16,400 രൂപ ; ഡേറ്റിങ്ങിനെത്തിയ യുവാവിന് കിട്ടിയ പണി

ഇവര്‍ പുരുഷന്മാരെ വാട്ട്സ്ആപ്പിലൂടെ ബന്ധപ്പെടുകയും ടൈഗര്‍ കഫേയിലേക്ക് ക്ഷണിക്കുകയും ചെയ്യും

New Update
vilangu

ഗാസിയാബാദ്: ഒക്ടോബര്‍ 21ന് ദില്ലി സ്വദേശിക്ക് ഗാസിയാബാദിലെ കോശാംബിയിലൊരു ഡേറ്റിന് ക്ഷണം ലഭിക്കുന്നത്. ഒരു വാട്ട്സ്ആപ്പ് മെസേജ് വഴി കോശാംബി മെട്രോ സ്റ്റേഷനില്‍ കണ്ടുമുട്ടാം എന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഇയാള്‍ കണ്ടുമുട്ടുകയും കോശാംബി ഹോട്ടലിലെ ടൈഗര്‍ കഫേയില്‍ ഇവര്‍ സമയം ചെലവഴിക്കുകയും ചെയ്തു.

Advertisment


എന്നാല്‍ സ്ഥലവും കഫെയുമെല്ലാം ഇയാളില്‍ സംശയത്തിനിടവരുത്തി. അവിടെങ്ങും കഫെയുടെ സൈന്‍ ബോര്‍ഡോ ഓണ്‍ലൈനില്‍ വിവരങ്ങള്‍ഇല്ലാത്തതോ ഇയാള്‍ക്ക് സംശയമുണ്ടാക്കി. ഉടന്‍ തന്നെ ഇയാള്‍ തന്റെ സുഹൃത്തിന് ലൈവ് ലൊക്കേഷന്‍ അയക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഒരു കൂള്‍ ഡ്രിംഗിന് 16,400 രൂപ എന്ന ബില്ലും ഇയാള്‍ക്ക് മുന്നിലെത്തി. ഇത് ചോദ്യം ചെയ്തതോടെ 50,000 രൂപ നല്‍കണമെന്ന് ഭീഷണിയായി. ഇതിനിടയില്‍ ഇയാളുടെ സുഹൃത്ത് പൊലീസില്‍ വിവരമറിയച്ചതോടെ ഡേറ്റിംഗ് സ്‌കാം സംഘത്തിന്റെ വിവരം പുറത്തുവന്നത്.

ഡേറ്റിംഗ് ആപ്പുകളില്‍ സജീവമായ ഈ നാലു പെണ്‍കുട്ടികളും ദില്ലിയിലാണ് താമസം. ഇവര്‍ പുരുഷന്മാരെ വാട്ട്സ്ആപ്പിലൂടെ ബന്ധപ്പെടുകയും ടൈഗര്‍ കഫേയിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഇവരെ പിന്നീട് തടവിലാക്കി വലിയ തുക തട്ടിയെടുക്കാം. അങ്ങനെയാണ് ഈ യുവാവിനെയും തട്ടിപ്പിനിരയാക്കിയത്. 

സുഹൃത്ത് വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണ് ദില്ലി സ്വദേശിയെ ഇവരുടെ അടുത്ത് നിന്നും രക്ഷപ്പെടുത്തിയത്. 

 

Advertisment