ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി

ഇത്തവണ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പൊലീസിന്റെ ഷിഫ്റ്റില്‍ മാറ്റം വരുത്തിയപ്പോള്‍ ഫലം കാണുന്നുതായും മന്ത്രി അഭിപ്രായപ്പെട്ടു.

New Update
devaswom minister neww.jpg

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ശബരിമലയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. നിലയ്ക്കലില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബസില്‍ ഭക്തരെ നിര്‍ത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. നിലയ്ക്കലിലേക്ക് കൂടുതല്‍ കെ എസ്ആര്‍ടിസി സര്‍വീസ് വരുമെന്നും മന്ത്രി പറഞ്ഞു.

Advertisment

മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. അതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്. ഏകോപനത്തില്‍ വീഴ്ച്ചയില്ലെന്നും മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തിയെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പതിനെട്ടാം പടിയിലെ ജനങ്ങളെ കയറ്റിവിടുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പോലീസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിച്ചതായും മന്ത്രി അറിയിച്ചു. ഒരു മിനിറ്റില്‍ 75 പേരെ കയറ്റിവിടാം എന്ന് തീരുമാനത്തിലെത്തിയിരിക്കുകയാണ്. ഇത്തവണ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പൊലീസിന്റെ ഷിഫ്റ്റില്‍ മാറ്റം വരുത്തിയപ്പോള്‍ ഫലം കാണുന്നുതായും മന്ത്രി അഭിപ്രായപ്പെട്ടു.

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ആവശ്യത്തിന് ബസ് സര്‍വീസുണ്ട്. ബസില്‍ ഭക്തരെ നിര്‍ത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. അതിനായി നിലയ്ക്കലിലേക്ക് കൂടുതല്‍ കെ എസ്ആര്‍ടി സി സര്‍വീസ് വരുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. അല്ലാത്തത് ദുഷ്പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കരയുന്ന ദൃശ്യങ്ങള്‍ മാത്രം ചിത്രീകരിച്ച് വാര്‍ത്ത നല്‍കുന്നതിനെ കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ നല്ല പോലെ തിരിച്ചറിയുന്നുണ്ട്. ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലെ ഏറ്റവും സുരക്ഷിതമായ തീര്‍ത്ഥാടന കേന്ദ്രമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയെ വൈകാരികമായി ഉപയോഗിച്ചാല്‍ ജനം തിരിച്ചറിയും. ശബരിമലയില്‍ വൈകാരികത ഇളക്കി വിടുന്നത് നാടിന് നല്ലതല്ല. തിരുപ്പതി മാതൃക പ്രായോഗികമാണോ വീണ്ടും പരിശോധിക്കുമെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

 

k radhakrishnan devaswom minister
Advertisment