Advertisment

ഡോ. വന്ദന ദാസ് കൊലപാതകകേസിൽ സിബിഐ അന്വേഷണമില്ല; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

New Update
vandanaa

കഴിഞ്ഞ വര്‍ഷം മെയ് പത്തിന് രാത്രി പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 

Advertisment

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയുമാണ് ഹര്‍ജി നല്‍കിയത്. പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് തള്ളി. ഈ ഘട്ടത്തില്‍ ജാമ്യമനുവദിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.

 പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നുകോടതിയിൽ  സര്‍ക്കാര്‍ നിലപാട്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സിബിഐ അറിയിച്ചത്. അന്വേഷണം സിബിഐക്ക് വിടുന്നതിനെ പ്രതി സന്ദീപും എതിര്‍ത്തിരുന്നു.

Advertisment