യാത്രാവിലക്ക് നേരിടുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. പിഴ അടച്ച് നിയമലംഘനം നീക്കാന്‍ അവസരം

കുവൈത്തില്‍ ഇന്ന് മുതല്‍ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക് നേരിടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റിയുടെ തലവനും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വക്താവുമായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ അറിയിച്ചു. 

author-image
ഗള്‍ഫ് ഡസ്ക്
New Update
traffic law kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക് നേരിടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റിയുടെ തലവനും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വക്താവുമായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ അറിയിച്ചു. 

Advertisment


വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് സേവനങ്ങള്‍ രാവിലെ 10:00 മുതല്‍ രാത്രി 10:00 വരെ അല്‍ ഖൈറാന്‍ മാളില്‍ ലഭ്യമാകും. ഞായറാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെ രണ്ട് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥര്‍ അവന്യൂസ് മാളിലും ഉണ്ടാകും.



 ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ വിലക്ക് ലഭിച്ചവര്‍ക്ക് അത് തീര്‍പ്പാക്കാനും സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഒരു അവസരമാണെന്നും, അതുവഴി അവര്‍ക്ക് അവരുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. 


ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ വഴി നിയമലംഘനങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്നും, ഈ സേവനത്തിനായി അല്‍ ഖൈറാന്‍ മാളും അവന്യൂസ് മാളുമാണ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളെന്നും അല്‍ സുബ്ഹാന്‍ വ്യക്തമാക്കി.