ഇ. ഡി. പേടിയില്‍ എമ്പുരാന്‍ താരങ്ങള്‍. ഗോകുലം ഗോപാലനു പിന്നാലെ താരങ്ങള്‍ക്കു നേരെയും ഇ. ഡി. എത്തുമോ? എമ്പുരാന്‍ ടീമിനു പിന്തുണയുമായി കോണ്‍ഗ്രസ്

''തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജന്‍സികളെ കൊണ്ട് കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്‌കാരവും. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
gokulam gopalan

കോട്ടയം: ''തങ്ങളുടെ കയ്യിലുള്ള അന്വേഷണ ഏജന്‍സികളെ കൊണ്ട് കള്ളക്കേസുകള്‍ സൃഷ്ടിച്ച് നിശബ്ദരാക്കാമെന്ന് ഭരണകൂടം വ്യാമോഹിക്കുന്നതിനുമെത്രയോ മേലെയാണ് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയവും സംസ്‌കാരവും. 

Advertisment

കൈകളെ മാത്രമേ വിലങ്ങണിയിക്കാന്‍ അവര്‍ക്കു സാധിക്കു, ആശയങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല''.. എമ്പുരാന്‍ സിനിമയില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. പക്ഷേ, സിനിമയിലെ ഡയലോഗ് അറം പറ്റിയോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.


ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ പിന്നീട് ലൈക്ക ചിത്രത്തില്‍ നിന്നു പിന്തിരിഞ്ഞു. ഇതോടെയാണു ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് എമ്പുരാനിലേക്ക് എത്തുന്നത്.

mohanlal empuran11


എമ്പുരാന്‍ സിനിമ ദേശീയതലത്തില്‍ വിവാദമായിരിക്കെയാണു സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഞെട്ടിച്ചു കൊണ്ട് ഇ.ഡി റെയ്ഡ് നടന്നത്. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ സൂചിപ്പിക്കുന്ന ചിത്രം ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്തു ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയും ചിലതു മ്യൂട്ട് ചെയ്തുമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.


സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്തിട്ടും സംഘ്പരിവാര്‍ സംഘടനകള്‍ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. ഇതിനിടെയാണു ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ റെയ്ഡും ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്യുന്നത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണു കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ ഓഫിസില്‍ വെച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

ഗോകുലം ഗ്രൂപ്പിന്റെ ഓഫിസുകളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യംചെയ്യുന്നത്. വടകരയിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി നീക്കം. എന്നാല്‍, ഗോകുലം ഗോപാലന്‍ കോഴിക്കോട്ടെ ഓഫിസിലേക്കെത്തുകയായിരുന്നു.

 


ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ധനകാര്യ സ്ഥാപനങ്ങളിലും കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോര്‍പ്പറേറ്റ് ഓഫിസിലും ഇ.ഡി റെയ്ഡ് നടത്തുകയാണ്. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണു പരിശോധന.


empuran6666

എന്നാല്‍, ഇ.ഡി. റെയ്ഡോടെ താരങ്ങള്‍ക്കു നേരെയും ഇ.ഡി. എത്തിയേക്കാമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉള്ളത്. അഭിനയത്തിനൊപ്പം നിര്‍മാണവും മറ്റു വ്യവസായങ്ങളും ചെയ്യുന്നവരാണു സംവിധാകയന്‍ പൃഥ്വിരാജും മോഹന്‍ലാലുമെല്ലാം. ഇ.ഡിയുടെ പരിശോധനയുണ്ടായാല്‍ അതു താരങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും. 

അതേ സമയം സംഘ്പരിവാര്‍ ഫാസിസ്റ്റ് നയങ്ങളുടെ ഭാഗമായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രിത്വിരാജ് പിന്നെ മോഹന്‍ലാല്‍ എന്ന നിലയില്‍ ഇ.ഡി. എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. താരങ്ങള്‍ക്കു പിന്തുണയായി കെ.സി. വേണുഗോപാല്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം. എല്‍. എ തുടങ്ങിയി നിരവധി കോണ്‍ഗ്രസ് നേതാക്കളാണു രംഗത്തു വന്നിരിക്കുന്നത്.

Advertisment