/sathyam/media/media_files/p2VIdokv5HZmzOkVJuSX.jpg)
കൊല്ലം: 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ സംഭവത്തിൽ ദൃശ്യങ്ങൾ വാങ്ങിയവരും കുടുങ്ങും. ട്യൂഷൻ എടുക്കാനെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു അറസ്റ്റിലായ കാഞ്ഞിരങ്ങോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്. വിഷ്ണുവും പത്താംക്ലാസുകാരിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭാര്യ സ്വീറ്റിയാണ് മൊബൈലിൽ പകർത്തിയത്.
ഈ വർഷം ആദ്യമാണ് 31കാരനായ വിഷ്ണുവും പെൺകുട്ടിയും പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പരസ്പരം അയച്ച് നൽകി സൗഹൃദം ദൃഢമായി. ഇതിനിടെ ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിച്ചു.എന്നാൽ വിവാഹത്തിന് ശേഷവും പെൺകുട്ടിയുമായുള്ള ബന്ധം വിഷ്ണു തുടർന്നു. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസവും തുടങ്ങി. സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്തെങ്കിലും സ്വീറ്റി പിന്നീട് പീഡനങ്ങൾക്ക് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചുള്ള പെൺകുട്ടിയുടെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലൂടെ ആവശ്യക്കാർക്കെത്തിച്ചു. വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം.
ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിക്കുന്നതറിഞ്ഞ പെൺകുട്ടി സഹപാഠിയെ വിവരം അറിയിച്ചു. സഹപാഠി അദ്ധ്യാപികയെയും അദ്ധ്യാപിക ചൈൽഡ് ലൈനിനെയും അവർ പൊലീസിനെയും അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും,​