കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു. രണ്ടുപേര്‍ പിടിയിലായി

പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

New Update
police

കോഴിക്കോട്: പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

Advertisment

കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് രണ്ടംഗ സംഘം കവര്‍ന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന ദൃശ്യം ഇഇഠഢയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.


മെഡിക്കല്‍ കോളേജ് പൊലീസും വിരലടയാള വിദഗ്ധരും കാര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മോഷണം നടക്കുമ്പോള്‍ താന്‍ കാറിന്റെ സമീപത്ത് ഉണ്ടായിരുന്നില്ല എന്നാണ് ആനക്കുഴിക്കര സ്വദേശിയും പരാതിക്കാരനുമായ റഹീസിന്റെ മൊഴി.



പണത്തിന്റെ ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ഭീമമായ തുക എങ്ങനെ ലഭിച്ചെന്ന പൊലീസിന്റെ ചോദ്യത്തില്‍, ഭാര്യാപിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു റഹീസിന്റെ മറുപടി. 


എന്നാല്‍ റഹീസിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. മോഷണം പോയ പണം, ഹവാല  കള്ളപ്പണ ഇടപാടുകള്‍ക്കാണ് റഹീസ് എത്തിച്ചത് എന്ന് തെളിഞ്ഞാല്‍, വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. മോഷണത്തിന്റെ പിറകിലെ അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisment