/sathyam/media/media_files/jtUImBmpxEvrrkyrkZ94.jpg)
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന് ഇന്ന് നിർണായക ചാന്ദ്ര പ്രവേശം. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലക്ക് സമീപം പേടകം എത്തും. പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് കടത്തി വിടുന്നത് ദൗത്യത്തിലെ നിർണായക ഘട്ടങ്ങളിലൊന്നാണ്. അതിവേഗത്തിലെത്തുന്ന പേടകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയാല്‍ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വേഗം നിയന്ത്രിക്കുന്നതിനായി ത്രസ്റ്ററുകളെ വിപരീത ദിശയിൽ ജ്വലിപ്പിക്കും. ഇതിനായി ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രമായ ഇസ്ട്രാക്കിൽ നിന്ന് കമാൻഡ് ചെയ്യും.
കമാൻഡ് സ്വീകരിക്കുന്ന പേടകത്തിന്റെ ത്രസ്റ്റർ 31 മിനിറ്റ് നേരം ജ്വലിക്കും. 266 കിലോ ഇന്ധനമാകും ഇതിനായി പേടകം ഉപയോഗിക്കുക. 7.43ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പതുക്കെ കടക്കുമെന്നാണ് നിഗമനം. അടുത്ത ദിവസങ്ങളിൽ ഭ്രമണപഥം താഴ്ത്തി പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിക്കും.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം ചൊവ്വാഴ്‌ചയാണ് ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് കുതിപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസം 26 സെക്കൻഡ് ത്രസ്റ്റർ ജ്വലിപ്പിച്ച് പാത തിരുത്തിയിരുന്നു. പേടകത്തിന് ചന്ദ്രനിലെത്താൻ 3.65 ലക്ഷം കിലോമീറ്ററാണ് താണ്ടാനുള്ളത്. ആഗസ്റ്റ് 23ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. സോഫ്റ്റ് ലാൻഡിംഗിൽ വന്ന പിഴവായിരുന്നു ചാന്ദ്രയാൻ 2 അവസാനഘട്ടത്തിൽ പരാജയപ്പെടാൻ കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us