ട്രംപിനെതിരേ വ്യാജ ആരോപണം; കേസില്‍ മാധ്യമ സ്ഥാപനത്തിന് തിരിച്ചടി. 15 മില്ല്യണ്‍ ഡോളര്‍ നല്‍കാനൊരുങ്ങി എ.ബി.സി. ന്യൂസ്

മാര്‍ച്ചില്‍ എ.ബി.സി. ന്യൂസില്‍ അവതരിപ്പിച്ച പരിപാടിയിലാണ് ഡൊണാള്‍ഡ് ട്രംപിനെതിരേ ഗുരുതര പരാമര്‍ശമുണ്ടായത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
There'll be hell to pay in Middle East: Trump's deadline for Gaza hostage release

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള മാന നഷ്ടകേസില്‍ കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരം നടത്തി അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വാര്‍ത്ത വിഭാഗമായ എ.ബി.സി ന്യൂസ്.

Advertisment

15 മില്ല്യണ്‍ യു.എസ്. ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് എ.ബി.സി. ന്യൂസ് ധാരണയിലെത്തിയിരിക്കുന്നത്. ട്രംപുമായി ബന്ധപ്പെട്ട് ബലാത്സംഗ പരാമര്‍ശം നടത്തിയതിനാണ് എ.ബി.സി. ന്യൂസിലെ പരിപാടിക്കെതിരേ ട്രംപ് മാന നഷ്ട കേസ് നല്‍കിയത്.


ചാനലിലെ അവതാരകനായ സ്റ്റെഫാനോസ്പൗളോസ് മാര്‍ച്ച് 10-ന് അവതരിപ്പിച്ച പരിപാടിയിലാണ് ഡോണാള്‍ഡ് ട്രംപിനെതിരേ ഗുരുതര പരാമര്‍ശമുണ്ടായത്.

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റെഫാനോസ്പൗളോസ്  ട്രംപിനെ സമീപച്ചതിന് പിന്നാലെയാണ് 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന ധാരണയില്‍ കേസ് അവസാനിപ്പിച്ചത്.

ഇത് കൂടാതെ ഒരു മില്ല്യണ്‍ ഡോളര്‍ ട്രംപിന്റെ അഭിഭാഷകര്‍ക്ക് എ.ബി.സി. ന്യൂസ് നല്‍കണം. തുക എ.ബി.സി. ന്യൂസും ചാനല്‍ അവതാരകനായ സ്റ്റെഫാനോസ്പൗളോസും ചേര്‍ന്നാണ് നല്‍കുക.

Advertisment