ഗോൾ അടിക്കാം സ്‌ട്രോക്കിനെതിരെ; 'കിക്ക് ഫാസ്റ്റ്' ബോധവൽക്കരണ ക്യാമ്പയിനുമായി കിംസ്ഹെൽത്ത്

ഫുട്ബോളിലെന്ന പോലെ കൃത്യമായൊരു ദിനചര്യയും ഭക്ഷണരീതിയും പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രസീലിയൻ താരമായ പാട്രിക് മൊത്ത സംസാരിച്ചു.

New Update
srtyiuytrerty

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് 'കിക്ക് ഫാസ്റ്റ്' ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമായത്. 

Advertisment

 

കിംസ്ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ക്യാപ്റ്റൻ പാട്രിക് മൊത്ത, താരങ്ങളായ മാർക്കോസ് വൈൽഡർ, സീസൺ സെൽവൻ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്‌ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്‌ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ക്യാമ്പയിന്റെ ലോഗോ അനാവരണം ചെയ്ത് താരങ്ങൾ സംസാരിച്ചു. ഫുട്ബോളിലെന്ന പോലെ കൃത്യമായൊരു ദിനചര്യയും ഭക്ഷണരീതിയും പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രസീലിയൻ താരമായ പാട്രിക് മൊത്ത സംസാരിച്ചു. ദിവസവും അര മണിക്കൂറെങ്കിലും നടക്കുകയോ മറ്റ് കായികവിനോദങ്ങളിലേർപ്പെടുന്നതോ ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

 

ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സുരേഷ് ചന്ദ്രൻ സി.ജെ എന്നിവർ സ്ട്രോക്ക് ദിന സന്ദേശം നൽകി. ചടങ്ങിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാംലാൽ എസ് സ്വാഗതവും എമർജൻസി വിഭാഗം കൺസൾട്ടന്റും ഗ്രൂപ്പ് ക്ലിനിക്കൽ ആൻഡ് അക്കാഡമിക് കോർഡിനേറ്ററുമായ ഡോ. ഷമീം കെ.യു നന്ദിയും അറിയിച്ചു.

Advertisment