രാത്രി യാത്രക്കാർക്ക് ദുരിതം;രണ്ടായിരത്തിലധികം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും പൂർണമായി തെളിയുന്നില്ല

മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സ‍ർവേയാണു പൂർത്തിയാക്കിയത്.പക്ഷേ തുടർനടപടി ഉണ്ടായില്ല. വിളക്കുകൾ ഇപ്പോഴും കാഴ്ചവസ്തു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ertyuiopoiuytr

കുറവിലങ്ങാട് : രണ്ടായിരത്തിലധികം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും പൂർണമായി തെളിയുന്നില്ല. ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സൗരോർജ വിളക്കിനായി മുടക്കിയത് 5 കോടിയിലധികം രൂപ.എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ. ഇവയെല്ലാം തകരാറിൽ. സൗരോർജ വിളക്കുകളുടെ അറ്റകുറ്റപ്പണിക്കു പൊതു മരാമത്ത് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും ജോലികൾ തുടങ്ങിയിട്ടില്ല.

Advertisment

ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചതിനു ശേഷം എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിലെല്ലാം ഇരുട്ട്. രാത്രി ബസ് ഇറങ്ങുന്നവർക്കും ദുരിതമാണ്. മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സ‍ർവേയാണു പൂർത്തിയാക്കിയത്.പക്ഷേ തുടർനടപടി ഉണ്ടായില്ല. വിളക്കുകൾ ഇപ്പോഴും കാഴ്ചവസ്തു.

വൈദ്യുതി മുടങ്ങിയാൽ കുറവിലങ്ങാട് സബ് ട്രഷറിയുടെ പ്രവർത്തനം നിലയ്ക്കും. മഴക്കാലം ആരംഭിച്ചതോടെ വൈദ്യുതി മുടങ്ങുന്നത് പതിവായി. ഇതോടെ പെൻഷൻ വിതരണം പോലും മുടങ്ങുന്ന അവസ്ഥയാണ്.ട്രഷറിയിൽ യുപിഎസ് ഉണ്ടെങ്കിലും ബാറ്ററികൾ കാലപ്പഴക്കം മൂലം പ്രവർത്തിക്കുന്നില്ല. ജനറേറ്റർ ,സംവിധാനവും ഇല്ല.  ട്രഷറി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി വിതരണ സംവിധാനവും പഴയതാണ്.

kuravilangad-street-light-issue