Advertisment

ട്രാന്‍സ്‌ജെന്‍ഡറെ അധിക്ഷേപിച്ചു ; യൂട്യൂബര്‍ക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

മാനനഷ്ടക്കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്് വിധിക്കുകയായിരുന്നു.

New Update
madras court.jpg

ചെന്നൈ: സോഷ്യല്‍മീഡിയയിലൂടെ ട്രാന്‍സ്ജെന്‍ഡറിനെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡിയാണ് യൂട്യൂബര്‍ ജോ മൈക്കല്‍ പ്രവീണിനെതിരെ കോടതിയെ സമീപിച്ചത്. മാനനഷ്ടക്കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്് വിധിക്കുകയായിരുന്നു.

യൂട്യൂബര്‍ ജോ മൈക്കല്‍ പ്രവീണിനെതിരെ 1.25 കോടിയുടെ മാനനഷ്ടക്കേസാണ് ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയല്‍ ചെയ്തത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പത്തോളം വീഡിയോകള്‍ പ്രവീണ്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് ആരോപണം. വീഡിയോ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിര്‍ദ്ദേശിക്കണമെന്നും അപ്‌സര ആവശ്യപ്പെട്ടു. ജനുവരി നാലിന് കേസ് പരിഗണിച്ച കോടതി യൂട്യൂബര്‍ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഗൂഗിളിനും കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കി.

Chennai
Advertisment