ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് നാലംഗ സംഘം; മരിച്ചെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ രക്ഷിച്ചത് തെരുവുനായ്ക്കള്‍

ആഗ്രയിലെ അര്‍ട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് ആക്രമിക്കപ്പെട്ട് ആക്രമികള്‍ കുഴിച്ചുമൂടിയത്.

New Update
64646464

ആഗ്ര: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആക്രമിച്ചു. മരിച്ചെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. 

Advertisment

ആഗ്രയിലെ അര്‍ട്ടോണി സ്വദേശിയായ രൂപ് കിഷോറാണ് ആക്രമിക്കപ്പെട്ട് ആക്രമികള്‍ കുഴിച്ചുമൂടിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലംഗ സംഘം ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നിവരാണ് ആക്രമിച്ചതെന്നും ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു. 

ജൂലായ് പതിനെട്ടിനാണ് സംഭവം. മര്‍ദ്ദിച്ച് അവശനാക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധംകെട്ട് വീണതോടെ മരിച്ചെന്ന് കരുതി കൃഷിയിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. 

എന്നാല്‍, മണം പിടിച്ചെത്തി കുഴിമാന്തിയ തെരുവുനായ്ക്കള്‍ യുവാവിനെ കടിക്കുകയും ഇതോടെ ബോധം തിരിച്ചുകിട്ടുകയുമായിരുന്നു. നായ്ക്കളെ വളരെ പ്രയാസപ്പെട്ടാണ് ഓടിച്ചതെന്നും യുവാവ് പറയുന്നു. തുടര്‍ന്ന് ഒരുവിധം എണീറ്റ് അടുത്തുള്ള നാട്ടുകാരെ വിവരം അറിയിക്കുകയും ഇവര്‍ യുാവിനെ ആശുപത്രിയില്‍ എത്തിച്ച് പോലീസിനെ അറിയിക്കുകയുമായിരുന്നു.