നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ച  പതിനാറുകാരനെ മദ്രസ അധ്യാപകനും  സഹപാഠികളും ക്രൂരമായി മര്‍ദ്ദിച്ചു

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

New Update
233333333

മുംബൈ: നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാറുകാരന് മദ്രസ അധ്യാപകന്റെയും സഹപാഠികളുടെയും ക്രൂരമര്‍ദനം. ഔറംഗബാദിലെ ജാമിയ ബുര്‍ഹാനുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Advertisment

സമീപത്തെ കടയില്‍ നിന്ന് വിദ്യാര്‍ത്ഥി വാച്ച് മോഷ്ടിച്ചതിന് പിന്നാലെയാണ് മദ്രസ അധ്യാപകന്‍ കൗമരക്കാരനെ ക്രൂരമായി മര്‍ദിച്ചത്. വിദ്യാര്‍ഥി വാച്ച് മോഷ്ടിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കടയുടമ പരാതി നല്‍കിയതോടെ മോഷണം പോയ സാധനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് മദ്രസയിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

സഹാപാഠികള്‍ കൗമാരക്കാരന്റെ മുഖത്ത് തുപ്പുകയും കൂട്ടമായി മര്‍ദിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സഹപാഠികള്‍ക്ക് കൗണ്‍സില്‍ നല്‍കിയെന്നും പോലീസ് പറഞ്ഞു. 

Advertisment