വ്യവസായിയുടെ കൊലപാതകക്കേസിൽ ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റിൽ

നേരത്തെ പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ ദമ്പതികളുടെ നിര്‍ദ്ദേശപ്രകാരം കൊലപാതകം നടത്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാരായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ലഖ്‌നൗ:  യുപിയിലെ വ്യവസായിയുടെ കൊലപാതകക്കേസില്‍ ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. സെപ്റ്റംബര്‍ 26 ന് അലിഗഡ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അച്ഛനും ബന്ധുവിനുമൊപ്പം ബസില്‍ കയറുമ്പോഴാണ് അഭിഷേക് ഗുപ്ത വെടിയേറ്റ് മരിച്ചത്.

Advertisment

അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയെ  അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പൂജയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.


രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ആഗ്ര-ജയ്പൂര്‍ ഹൈവേയിലെ ലോധ ബൈപാസിന് സമീപം വെള്ളിയാഴ്ച രാത്രി വൈകിയാണ് പാണ്ഡെയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഇത് നാലാമത്തെ അറസ്റ്റാണ്.

നേരത്തെ പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ ദമ്പതികളുടെ നിര്‍ദ്ദേശപ്രകാരം കൊലപാതകം നടത്തിയ ഷാര്‍പ്പ് ഷൂട്ടര്‍മാരായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


സെപ്റ്റംബര്‍ 26 ന് അലിഗഡ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്രധാന ഖേരേശ്വര്‍ മന്ദിര്‍ ക്രോസിംഗില്‍ പിതാവിനും ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെ ഗുപ്ത വെടിയേറ്റ് മരിച്ചു. 


ഗുപ്തയുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് പാണ്ഡെ ദമ്പതികള്‍ നടത്തിയ ഒരു കരാര്‍ കൊലപാതകമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment