ആഗോള എഐ അജണ്ട ഭാരതം തീരുമാനിക്കും; വൻകിട നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് യുപിഐ വരുത്തിയ വിപ്ലവം പോലെ എഐ സാങ്കേതികവിദ്യയും സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

New Update
Untitled

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള ചര്‍ച്ചകള്‍ക്ക് രൂപം നല്‍കാനും സാങ്കേതിക മേഖലയിലെ വന്‍കിട നിക്ഷേപങ്ങളുടെ ഹബ്ബായി മാറാനും ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി സഹമന്ത്രി ജിതിന്‍ പ്രസാദ പറഞ്ഞു. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാങ്കേതിക ഭരണരംഗത്ത് വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും എഐയുടെ ഗുണഫലങ്ങള്‍ ഒരുപോലെ ലഭ്യമാകുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കും.


നിരവധി ആഗോള സാങ്കേതിക കമ്പനികള്‍ ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത് രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് യുപിഐ വരുത്തിയ വിപ്ലവം പോലെ എഐ സാങ്കേതികവിദ്യയും സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വെറുമൊരു ഉപഭോക്താവ് എന്നതിലുപരി ലോകത്തിന് എഐ സേവനങ്ങള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറും.


എഐ രംഗത്ത് അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗവേഷണങ്ങളെയും നവീകരണങ്ങളെയും തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ദോഷകരമായ രീതിയില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


സൈബര്‍ സുരക്ഷയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും എഐ കാലഘട്ടത്തിലെ വലിയ വെല്ലുവിളികളാണ്. ഡീപ് ഫേക്കുകള്‍ തിരിച്ചറിയാനും യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment