/sathyam/media/media_files/2025/09/22/cokpit-2025-09-22-16-42-34.webp)
ബംഗളൂരു: ബംഗളൂരു - വാരണസിയി എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 മാക്സ് 8 വിമാനത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. യാത്രയ്ക്കിടെ ഒരാൾ കോക്പിറ്റ് മേഖലയിലേക്ക് കയറി. സംഭവസമയത്ത് എട്ട് പേർ ഇയാളോടൊപ്പം ഉണ്ടായിരുന്നതായാണ് വിവരം.
കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറന്നില്ല. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
വിമാനം രാവിലെ 8 മണിയോടെ ബംഗളൂരുവിൽ നിന്ന് പറന്നുയർന്നു, 10.21-ന് വാരണസിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് ഒൻപത് പേരെ CISF-ന് കൈമാറി.
സുരക്ഷാ ഏജൻസികൾ യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവം വലിയ ദുരന്തത്തിലേക്ക് നീങ്ങാതിരിക്കാൻ പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും സമയോചിത ഇടപെടലാണ് സഹായിച്ചത്.