ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ യാത്രക്കാരനെ ആക്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

'ഇത് രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തികച്ചും വ്യക്തിപരമായ കാര്യമായിരുന്നു, അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ റോളുമായോ എയര്‍ലൈനുമായോ ഇതിന് യാതൊരു ബന്ധവുമില്ല,

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: യാത്രക്കാരനെ ആക്രമിച്ച കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് വീരേന്ദ്ര സെജ്വാളിനെതിരെ ഡല്‍ഹി പോലീസ് ഐജിഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Advertisment

കുറ്റാരോപിതനായ പൈലറ്റിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടന്‍ സമന്‍സ് അയയ്ക്കും. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 115, 126, 351 എന്നിവ പ്രകാരം സെജ്വാളിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വെള്ളിയാഴ്ച വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ വെച്ച് ഓഫ് ഡ്യൂട്ടി പൈലറ്റ് തന്നെ ആക്രമിച്ചതായി ആരോപിച്ച് യാത്രക്കാരനായ അങ്കിത് ദിവാന്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ വീഡിയോ അങ്കിത് ദിവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സുരക്ഷാ ചെക്ക്പോസ്റ്റില്‍ ചില ജീവനക്കാര്‍ വരിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് സംബന്ധിച്ച് താന്‍ ആശങ്ക ഉന്നയിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്ന് ദിവാന്‍ പറഞ്ഞു.


ഇതേത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റിനെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടക്കുമ്പോള്‍ പൈലറ്റ് ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു യാത്രക്കാരനായി യാത്ര ചെയ്യുകയായിരുന്നുവെന്നും എയര്‍ലൈന്‍ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.


'ഇത് രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തികച്ചും വ്യക്തിപരമായ കാര്യമായിരുന്നു, അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ റോളുമായോ എയര്‍ലൈനുമായോ ഇതിന് യാതൊരു ബന്ധവുമില്ല,' പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനായി അടുത്ത ആഴ്ച ആഭ്യന്തര അന്വേഷണം നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Advertisment