കൊടും ചൂടിൽ എസി ഇല്ലാതെ ഏകദേശം 5 മണിക്കൂറോളം വിമാനത്തിൽ ഇരുത്തി, പുതിയ വിവാദത്തിൽ കുടുങ്ങി എയർ ഇന്ത്യ

ചൂടും ഈര്‍പ്പവും കാരണം ചില പ്രായമായ യാത്രക്കാരുടെ ആരോഗ്യവും വഷളായതായി ചില യാത്രക്കാര്‍ അവകാശപ്പെട്ടു. 

New Update
air india express

ഡല്‍ഹി: വീണ്ടും പുതിയ വിവാദത്തില്‍ കുടുങ്ങി എയര്‍ ഇന്ത്യ. ദുബായില്‍ നിന്ന് ജയ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ എയര്‍ലൈനിന്റെ അശ്രദ്ധ ആരോപിച്ച് രംഗത്തെത്തി.

Advertisment

കൊടും ചൂടില്‍ എസി ഇല്ലാതെ തങ്ങളെ ഏകദേശം 5 മണിക്കൂറോളം വിമാനത്തില്‍ ഇരുത്തിയെന്നാണ് ആരോപണം. ഈ സമയത്ത് കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ജൂണ്‍ 13 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 196 ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെടാന്‍ പോകുമ്പോഴാണ് ഈ സംഭവം നടന്നത്.


രാവിലെ 7.25 ന് പറക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക തകരാര്‍ മൂലം പുലര്‍ച്ചെ 12.44 ന് വിമാനം പറന്നുയര്‍ന്നു. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലും ചിത്രങ്ങളിലും വിമാനത്തിലെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെ അസ്വസ്ഥരാണെന്ന് കാണാന്‍ കഴിയും.

പുറത്തെ താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസാണെന്നും വിമാനത്തിനുള്ളിലെ എസി പ്രവര്‍ത്തിക്കാത്തതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായെന്നും യാത്രക്കാര്‍ പറഞ്ഞു.


ചൂടും ഈര്‍പ്പവും കാരണം ചില പ്രായമായ യാത്രക്കാരുടെ ആരോഗ്യവും വഷളായതായി ചില യാത്രക്കാര്‍ അവകാശപ്പെട്ടു. 


ചൂടില്‍ വെള്ളം പോലും നല്‍കിയില്ലെന്നും ഇത് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിച്ചെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ജയ്പൂരിലെത്തിയ ശേഷം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ക്രമീകരണങ്ങളില്‍ യാത്രക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു.