/sathyam/media/media_files/2024/11/14/2sxLKtfClJk7yQQwJp2c.jpg)
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുവിന്റെ ​ഗുണനിലവാരം വളരെ മോശം അവസ്ഥയിലായി.
അന്തരീക്ഷത്തിൽ പുകയുടെ കട്ടിയുള്ള പാളി വ്യാപിച്ചതോടെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലേക്ക് എത്തി.
ഉത്സവ ആഘോഷങ്ങൾക്കിടയിൽ മലിനീകരണ തോത് വർദ്ധിച്ചതോടെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 451 ആയി രേഖപ്പെടുത്തി. ഇത് ദേശീയ ശരാശരിയേക്കാൾ 1.8 മടങ്ങ് കൂടുതലാണ്.
ദീപാവലി രാത്രിയിൽ എക്യൂഐ "അതീവ മോശം" (very poor) വിഭാഗത്തിലേക്ക് താഴ്ന്നിരുന്നു. ഡൽഹിയുടെ സമീപ നഗരങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും സ്ഥിതി മെച്ചമായിരുന്നില്ല, ഇവിടെ എക്യൂഐ യഥാക്രമം 407, 402 എന്നിങ്ങനെ രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷം ഡൽഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം 'അതീവ മോശം' വിഭാഗത്തിന്റെ ഉയർന്ന നിലയിലായിരുന്നു. അന്ന് എക്യൂഐ 359 ആയിരുന്നു രേഖപ്പെടുത്തിയത്.
ഡൽഹിയിലെ വായു ഗുണനിലവാരം മോശമായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) സ്റ്റേജ് II എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (CAQM) ഡൽഹി-എൻസിആറിൽ നടപ്പാക്കിയിട്ടുണ്ട്.
ഈ വർഷം, നിശ്ചിത സമയപരിധിക്കുള്ളിൽ ഡൽഹി-എൻസിആറിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
ശക്തമായ കാറ്റിന്റെ അഭാവം കാരണം പുക നിറഞ്ഞ അന്തരീക്ഷം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പല പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു.
കൂടിയ താപനില 31-33 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 20-22 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാനാണ് സാധ്യത. ഏറ്റവും കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ 1-3 ഡിഗ്രി കൂടുതലായിരിക്കുമെന്നും പരമാവധി താപനില സാധാരണ നിലയ്ക്ക് അടുത്ത് തുടരുമെന്നും പ്രതീക്ഷിക്കുന്നു.