'ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട'; അമേരിക്കൻ പിടിവാശിക്കു മുന്നിൽ വഴങ്ങാതെ അജിത് ഡോവൽ - നിർണ്ണായക റിപ്പോർട്ട് പുറത്ത്

ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ ഇന്ത്യയെ പൊതുവേദിയില്‍ വിമര്‍ശിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ നേരിട്ട് അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ നടന്ന അതീവ രഹസ്യമായ കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

Advertisment

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് ബന്ധങ്ങളിലെ അസ്വാരസ്യം പരിഹരിക്കാന്‍ ഡോവല്‍ വാഷിംഗ്ടണിലെത്തിയത്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് 50% നികുതി ചുമത്തുകയും ഇന്ത്യയെ 'ചത്ത സമ്പദ്വ്യവസ്ഥ' എന്ന് പരിഹസിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ സന്ദര്‍ശനം.


കൂടിക്കാഴ്ചയില്‍ ട്രംപോ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരോ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടതില്ലെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി.

ട്രംപ് ഭരണകൂടം ശത്രുതാപരമായ നിലപാടാണ് തുടരുന്നതെങ്കില്‍, അദ്ദേഹത്തിന്റെ കാലാവധി തീരുന്നത് വരെ കാത്തിരിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ല. മുന്‍പും സമാനമായ സാഹചര്യങ്ങള്‍ ഇന്ത്യ അതിജീവിച്ചിട്ടുണ്ട്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ ഇന്ത്യയെ പൊതുവേദിയില്‍ വിമര്‍ശിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ധങ്ങളില്‍ പുരോഗതി ദൃശ്യമായി. സെപ്റ്റംബര്‍ 16-ന് മോദിയുടെ ജന്മദിനത്തില്‍ ട്രംപ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 


അമേരിക്കയുമായി കരാറിലെത്തുമ്പോഴും ഇന്ത്യയുടെ 'തന്ത്രപരമായ സ്വയംഭരണം' വിട്ടുവീഴ്ച ചെയ്യാനില്ലെന്ന സൂചനയാണ് മോദി നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും അടുത്തിടെ ഒപ്പിട്ട വ്യാപാര കരാറുകള്‍ ഇതിന് തെളിവാണ്. അമേരിക്കന്‍ സാങ്കേതികവിദ്യയും നിക്ഷേപവും ഇന്ത്യയ്ക്ക് അത്യാവശ്യമാണെങ്കിലും, റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറല്ല.


അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍ ഇന്ത്യയെ 'പാക്‌സ് സിലിക്ക' സഖ്യത്തിലേക്ക് ക്ഷണിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment