അജിത് പവാറിന്റെ വിമാനാപകടം: പഴയ സാങ്കേതിക വിദ്യ വില്ലനായോ? 'ഗഗൻ' സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി. 28 ദിവസത്തെ വ്യത്യാസത്തിൽ നഷ്ടമായത് ആധുനിക സുരക്ഷാ കവചം; ബാരാമതിയിൽ നിലച്ചുപോയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദം

നിയമപരമായി വിമാനം കുറ്റമറ്റതായിരുന്നുവെങ്കിലും സാങ്കേതികമായി അത് കാലഹരണപ്പെട്ടതായിരുന്നു എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

New Update
Untitled

ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയ വിമാനാപകടം വലിയ സുരക്ഷാ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.

Advertisment

മോശം കാലാവസ്ഥയിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ആധുനിക 'സാറ്റലൈറ്റ് സേഫ്റ്റി ഗിയര്‍' വിമാനത്തില്‍ ഘടിപ്പിക്കാനുള്ള സമയപരിധി വെറും 28 ദിവസത്തെ വ്യത്യാസത്തില്‍ നഷ്ടമായതാണ് അപകടത്തിന് ആക്കം കൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

എന്താണ് ഈ സുരക്ഷാ സംവിധാനം?


സാധാരണ വലിയ വിമാനത്താവളങ്ങളില്‍ റണ്‍വേ ദൃശ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം എന്ന സാങ്കേതികവിദ്യയാണ് പൈലറ്റുമാരെ സഹായിക്കുന്നത്. എന്നാല്‍ ബാരാമതി പോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍ ഇതില്ല.


ഇതിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനമാണ് ഗഗന്‍. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൂടല്‍മഞ്ഞിലോ മഴയിലോ റണ്‍വേ കൃത്യമായി കണ്ടെത്താന്‍ ഇത് പൈലറ്റിനെ സഹായിക്കും.

നിയമപരമായ പഴുത് വിനയായി


അപകടത്തില്‍പ്പെട്ട 16 വര്‍ഷം പഴക്കമുള്ള ലിയര്‍ജെറ്റ് വിമാനം 2021 ജൂണ്‍ 2-നാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, വിമാനങ്ങളില്‍ ഗഗന്‍ സംവിധാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നത് 2021 ജൂലൈ 1-നായിരുന്നു.


വെറും 28 ദിവസത്തെ വ്യത്യാസം: ഈ നിയമം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് ലിയര്‍ജെറ്റില്‍ ഈ ആധുനിക സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായിരുന്നില്ല.

നിയമപരമായി വിമാനം കുറ്റമറ്റതായിരുന്നുവെങ്കിലും സാങ്കേതികമായി അത് കാലഹരണപ്പെട്ടതായിരുന്നു എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടം നടന്നത് എങ്ങനെ?

ബുധനാഴ്ച രാവിലെ 8:43-ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ടാമതും ശ്രമിക്കുന്നതിനിടെയാണ് റണ്‍വേയ്ക്ക് 100 മീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനം ഉടന്‍ തന്നെ തീപിടിക്കുകയും ചെയ്തു. അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും ഉള്‍പ്പെടെ അഞ്ചുപേര്‍ അപകടത്തില്‍ മരിച്ചു.

Advertisment