വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതിസഖ്യം വിജയിക്കും, മഹായുതി 175 സീറ്റുകള്‍ നേടുമെന്ന് അജിത് പവാര്‍

മരുമകനും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥിയുമായ യുഗേന്ദ്ര പവാറിനെതിരെയാണ് അജിത് പവാര്‍ മത്സരിക്കുന്നത്.

New Update
Ajit Pawar rejects BJP's 'batenge toh katenge' pitch: Won't work in Maharashtra

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഭരണകക്ഷിയായ ത്രികക്ഷി സഖ്യം പൊതുമിനിമം പരിപാടിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി 175 സീറ്റുകള്‍ നേടുമെന്ന് അജിത് പവാര്‍ പറഞ്ഞു.ബാരാമതി മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു.

മരുമകനും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥിയുമായ യുഗേന്ദ്ര പവാറിനെതിരെയാണ് അജിത് പവാര്‍ മത്സരിക്കുന്നത്.

സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരേന്ത്യയിലെ രാഷ്ട്രീയം വേറെയും ദക്ഷിണേന്ത്യയിലെ രാഷ്ട്രീയം വേറെയും ആണെന്ന് അജിത് പവാര്‍ പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. 1985ന് ശേഷം ഒരു പാര്‍ട്ടി പോലും കേവല ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയില്‍ വന്നിട്ടില്ല, ഇത്തവണയും വരില്ല.ഇതാണ് മഹാരാഷ്ട്രയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment