അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം: ആരാണ് ഈ ആക്രമണം നടത്തിയതെന്ന് പറയേണ്ടതില്ല, അക്രമാസക്തനാകുന്നത് പരാജയത്തിന്റെ ലക്ഷണമാണ്: ബിജെപിയെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ഡല്‍ഹിയില്‍ പദയാത്രയ്ക്കിടെ അരവിന്ദ് കെജ്രിവാളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അപലപനീയവും ആശങ്കാജനകവുമാണ്.

New Update
Akhilesh Yadav condemns attack on Arvind Kejriwal

ഡല്‍ഹി: എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ 'പദയാത്ര'യ്ക്കിടെ ഡല്‍ഹി വികാസ്പുരിയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. 

Advertisment

അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് എഎപി ആരോപിച്ചു. ഈ അവകാശവാദത്തെ പിന്തുണച്ച് ഇന്ത്യാ മുന്നണിയും രംഗത്തെത്തി.

ഇത്തരം അക്രമത്തില്‍ ഏര്‍പ്പെടുന്നത് പരാജയത്തിന്റെ ലക്ഷണമാണെന്ന് എസ്പി മേധാവി അഖിലേഷ് യാദവ് ബിജെപിയുടെ പേര് പറയാതെ എക്‌സില്‍ കുറിച്ചു.

ഡല്‍ഹിയില്‍ പദയാത്രയ്ക്കിടെ അരവിന്ദ് കെജ്രിവാളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത അപലപനീയവും ആശങ്കാജനകവുമാണ്.

ആരാണ് ഈ ആക്രമണം നടത്തിയതെന്ന് പറയേണ്ടതില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുടെ രാഷ്ട്രീയ തത്വങ്ങളാണ് അക്രമവും വിദ്വേഷവുമെന്ന് എല്ലാവര്‍ക്കും അറിയാം. അക്രമം താല്‍വിയുടെ സൂചനയാണ്, എസ്പി മേധാവി പറഞ്ഞു.

എന്‍സിപി നേതാവ് സുപ്രിയ സുലെയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിന്റെ പദയാത്രയ്ക്കിടെയുണ്ടായ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല, ഇത് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും സുപ്രിയ സുലെ പറഞ്ഞു.

Advertisment