അരുണാചലിലെ ചൈനീസ് നീക്കം പ്രവചിച്ചു; ഇന്ത്യയുടെ പ്രതിരോധത്തിൽ വിപ്ലവം സൃഷ്ടിച്ച് 'നിർമ്മിത ബുദ്ധി'

എഐ എന്നത് ഇനി ഒരു സാങ്കേതിക വിദ്യ മാത്രമല്ല, മറിച്ച് ആധുനിക യുദ്ധതന്ത്രങ്ങളുടെയും ദേശീയ സുരക്ഷാ ആസൂത്രണത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനീസ് സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ മുന്‍കൂട്ടി കാണാനും അവ തകര്‍ക്കാനും ഇന്ത്യക്ക് സാധിച്ചതായി സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ദിനേഷ് സിംഗ് റാണ വെളിപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രവചന സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

Advertisment

അരുണാചല്‍ അതിര്‍ത്തിയിലെ സുരക്ഷാ ചുമതലയുള്ള കോര്‍പ്‌സ് കമാന്‍ഡറായിരുന്ന സമയത്ത്, തദ്ദേശീയമായി വികസിപ്പിച്ച കുറഞ്ഞ ചിലവിലുള്ള ഒരു എഐ സംവിധാനം ചൈനീസ് സൈനിക വിന്യാസത്തിന്റെ ആദ്യ സൂചനകള്‍ നല്‍കി. ഇതിലൂടെ ചൈനീസ് നീക്കത്തിന്റെ കൃത്യമായ സമയം പ്രവചിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.


എഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സേനയെ തന്ത്രപരമായ സ്ഥലങ്ങളില്‍ വിന്യസിക്കാനും ഒഴിപ്പിക്കല്‍ നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും സാധിച്ചു. തല്‍ഫലമായി, ഇന്ത്യന്‍ പക്ഷത്ത് ആള്‍നാശമൊന്നും ഉണ്ടായില്ല.

എഐ എന്നത് ഇനി ഒരു സാങ്കേതിക വിദ്യ മാത്രമല്ല, മറിച്ച് ആധുനിക യുദ്ധതന്ത്രങ്ങളുടെയും ദേശീയ സുരക്ഷാ ആസൂത്രണത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംനിയന്ത്രിത ആയുധങ്ങള്‍, ലക്ഷ്യം തിരിച്ചറിയല്‍, ലോജിസ്റ്റിക്‌സ്, സൈബര്‍ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ എഐ നിര്‍ണ്ണായകമാണ്.


ഭാവിയില്‍ എഐ സാങ്കേതികവിദ്യ ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് മാറുന്നത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ റാണ മുന്നറിയിപ്പ് നല്‍കി. ആണവായുധങ്ങള്‍ പോലെ തന്നെ എഐ സാങ്കേതികവിദ്യയും ശത്രുക്കള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ രൂപത്തിലായതിനാല്‍ ഇതിന്റെ വ്യാപനം നിയന്ത്രിക്കുക എന്നത് ആണവ സാങ്കേതികവിദ്യയേക്കാള്‍ ദുഷ്‌കരമായിരിക്കും.


റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ചെലവ് കുറഞ്ഞതും യുദ്ധഭൂമിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ എഐ സംവിധാനങ്ങള്‍ ഇന്ത്യ വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഒരു ഉത്തരവാദിത്തമുള്ള ആണവ ശക്തിയായതുപോലെ, ഭാവിയില്‍ ഒരു 'ഉത്തരവാദിത്തമുള്ള എഐ ശക്തിയായി' മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment