മരിച്ച ഹിന്ദുക്കളുടെ ഭൂമി സ്വന്തമാക്കാൻ അൽ-ഫലാ സ്ഥാപകൻ വ്യാജ രേഖകൾ ഉപയോഗിച്ചതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി

ഇഡിയുടെ കണക്കനുസരിച്ച്, ജിപിഎയില്‍ ഒപ്പുകളും വിരലടയാളങ്ങളും പതിച്ച നിരവധി ആളുകള്‍ 1972 നും 1998 നും ഇടയില്‍ മരിച്ചുപോയവരാണ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: മരിച്ച അഞ്ച് ഭൂവുടമകളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് അല്‍-ഫലാഹ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ജവാദ് അഹമ്മദ് സിദ്ദിഖി തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ മദന്‍പൂര്‍ ഖാദറില്‍ ഭൂമി സ്വന്തമാക്കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

Advertisment

ഖസ്ര നമ്പര്‍ 792 ഭൂമി വ്യാജ ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണിയുടെ (ജിപിഎ) അടിസ്ഥാനത്തില്‍ സിദ്ദിഖിയുടെ തര്‍ബിയ വിദ്യാഭ്യാസ ഫൗണ്ടേഷന് കൈമാറിയതായി അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി.


നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഫലാഹ് സര്‍വകലാശാലയുടെ പങ്ക് അന്വേഷിക്കപ്പെട്ടിട്ടുണ്ട്. 


നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഫലാഹ് സര്‍വകലാശാലയുടെ പങ്ക് അന്വേഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഇഡിയുടെ കണക്കനുസരിച്ച്, ജിപിഎയില്‍ ഒപ്പുകളും വിരലടയാളങ്ങളും പതിച്ച നിരവധി ആളുകള്‍ 1972 നും 1998 നും ഇടയില്‍ മരിച്ചുപോയവരാണ്. സ്വത്ത് കൈമാറ്റം ചെയ്യുന്നതിനായി 2004 ജനുവരി 7 ലെ ഒരു ജിപിഎ അവരുടെ പേരില്‍ ഉണ്ടാക്കുകയായിരുന്നു. 

Advertisment