ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം; ക്രൈംബ്രാഞ്ച് നോട്ടീസ്

ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്.

New Update
al-falah

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്. 

Advertisment

യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി)  അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.


സ്ഫോടനക്കേസിലെ പ്രതികളായ ഉമർ നബിയും മുസമ്മിൽ ഗനായിയും ജോലി ചെയ്തിരുന്ന അൽ ഫലാഹ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഉൾപ്പെടെ ഒമ്പത് സംഘടനകൾ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്രഡിറ്റേഷനും ധനസഹായവും സംബന്ധിച്ച രേഖകളുമായി ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാൻ ചെയർമാനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

യുജിസി നിയമത്തിലെ സെക്ഷൻ 12(ബി) പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

 അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയ്ക്ക് നാക് നോട്ടീസ് നൽകിയിരുന്നു.

 ഇതിനു പിന്നാലെ സർവകലാശാലയ്ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

Advertisment