പ്രതിയുടെ പ്രവൃത്തി ഭരണഘടനയെയും അതിന്റെ ആത്മാവിനെയും അപമാനിക്കുന്നത്. 'പാകിസ്ഥാൻ സിന്ദാബാദ്' പോസ്റ്റ് ഷെയർ ചെയ്ത വ്യക്തിയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി

പ്രതിക്ക് 62 വയസ്സുണ്ടെന്നും, സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചതിനാല്‍ ഉത്തരവാദിത്വമുള്ള പെരുമാറ്റം പ്രതീക്ഷിക്കപ്പെടുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

New Update
Untitledcloud

ഡല്‍ഹി: 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്കുവെച്ചതിന് അറസ്റ്റിലായ അന്‍സാര്‍ അഹമ്മദ് സിദ്ദിഖിയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള കോടതികളുടെ സഹിഷ്ണുതയാണ് ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് കോടതി കര്‍ശനമായി നിരീക്ഷിച്ചു.

Advertisment

'ദേശവിരുദ്ധ ചിന്താഗതിക്കാരായ ആളുകളോട് കോടതികള്‍ മൃദുവും സഹിഷ്ണുതയും കാണിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ സാധാരണമാകാന്‍ കാരണമാണ്. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന ഒരു കേസല്ല ഇതെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


പ്രതിയുടെ പ്രവൃത്തി ഭരണഘടനയെയും അതിന്റെ ആത്മാവിനെയും അപമാനിക്കുന്നതാണെന്നും, ഇത് ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

പ്രതിക്ക് 62 വയസ്സുണ്ടെന്നും, സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചതിനാല്‍ ഉത്തരവാദിത്വമുള്ള പെരുമാറ്റം പ്രതീക്ഷിക്കപ്പെടുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന് സംരക്ഷണമുണ്ടെങ്കിലും, ഈ സാഹചര്യത്തില്‍ ആ അവകാശം പ്രതിക്ക് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


എഫ്ഐആര്‍ പ്രകാരം, 2025 മെയ് 3-ന് അന്‍സാര്‍ സിദ്ദിഖി ഫേസ്ബുക്കില്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യവും, മുസ്ലീങ്ങള്‍ 'പാകിസ്ഥാന്‍ സഹോദരന്മാരെ' പിന്തുണയ്ക്കണമെന്ന് ആഹ്വാനിക്കുന്ന വീഡിയോയും പങ്കുവച്ചു. ഈ പോസ്റ്റ് രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വ്രണപ്പെടുത്തുന്നതായിരുന്നു.


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഛാതാരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 152 (പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ അപകടപ്പെടുത്തല്‍), സെക്ഷന്‍ 197 (ദേശീയ ഉദ്ഗ്രഥനത്തിന് ഹാനികരമായ പ്രവൃത്തികള്‍) എന്നിവ പ്രകാരമാണ് കേസ്.

ദേശവിരുദ്ധ ചിന്തകളും പ്രവര്‍ത്തികളും കോടതികള്‍ക്ക് സഹിഷ്ണുതയില്ലെന്ന് ഹൈക്കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment