ഹുറണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ്: സമ്പത്തിൽ ഒരു ലക്ഷം കോടി രൂപയുടെ അമ്പരപ്പിക്കുന്ന വർദ്ധനവോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് നേടുന്ന വ്യക്തിയായി അദാനി, ആസ്തി 8.4 ലക്ഷം കോടി രൂപയായി. ഇന്ത്യന്‍ കോടീശ്വരന്മാരുടെ സമ്പത്ത് രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്ന്

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 ആണ്, ഇത് ആഗോള ശതകോടീശ്വരന്മാരുടെ ശരാശരി പ്രായത്തേക്കാള്‍ രണ്ട് വര്‍ഷം കൂടുതലാണെന്ന് പട്ടിക പറയുന്നു.

New Update
Hurun Global Rich List

മുംബൈ: ഇന്ത്യയിലെ 284 ശതകോടീശ്വരന്മാരുടെ സഞ്ചിത സമ്പത്ത് രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്നാണെന്ന് റിപ്പോര്‍ട്ട്.

Advertisment

ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ തലവനായ ഗൗതം അദാനിയുടെ ആസ്തി ഒരു ലക്ഷം കോടി രൂപ വര്‍ധിച്ച് 8.4 ലക്ഷം കോടി രൂപയായി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ വ്യക്തിയായി അദ്ദേഹം മാറി.


ജനുവരി 15 ലെ കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയുടെ ആസ്തി 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയായി. അദ്ദേഹത്തിന്റെ 100 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയാണ് ഏറ്റവും ധനികനായ ഏഷ്യന്‍ എന്ന പദവി തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

കമ്പനിയിലെ ഭരണപരമായ വീഴ്ചകളെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആസ്തിയില്‍ കാര്യമായ തിരിച്ചടി നേരിട്ടെങ്കിലും, കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ആസ്തിയില്‍ 13 ശതമാനം വര്‍ധനവ് ഉണ്ടായി.

രാജ്യത്ത് 284 ശതകോടീശ്വരന്മാരുണ്ട്, അവരുടെ സഞ്ചിത സമ്പത്ത് 10 ശതമാനം വര്‍ദ്ധിച്ച് 98 ലക്ഷം കോടി രൂപയായി, അതായത് രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


ചുരുക്കം ചിലരുടെ കൈകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, ഓരോ കോടീശ്വരന്റെയും ശരാശരി സമ്പത്ത് 34,514 കോടി രൂപയാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നുവെന്നും പട്ടിക ചൂണ്ടിക്കാട്ടി. ചൈനയിലത് 29,027 കോടി രൂപയായിരുന്നു.


3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റോഷ്നി നാടാര്‍, എച്ച്സിഎല്ലിലെ 47 ശതമാനം ഓഹരികള്‍ പിതാവ് അവര്‍ക്ക് കൈമാറിയതോടെ, ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ലോകത്തിലെ അഞ്ചാമത്തെ ധനികയായ സ്ത്രീയുമായി.

മുംബൈയില്‍ 11 ശതകോടീശ്വരന്മാര്‍ കൂടി ചേര്‍ന്നതോടെ ആകെ 90 അതിസമ്പന്നര്‍ എന്ന പദവി ലഭിച്ചു, എന്നാല്‍ ഈ വര്‍ഷം ഏഷ്യയിലെ ശതകോടീശ്വരന്‍ തലസ്ഥാനം എന്ന പദവി ഷാങ്ഹായ്ക്ക് നഷ്ടമായി.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 ആണ്, ഇത് ആഗോള ശതകോടീശ്വരന്മാരുടെ ശരാശരി പ്രായത്തേക്കാള്‍ രണ്ട് വര്‍ഷം കൂടുതലാണെന്ന് പട്ടിക പറയുന്നു.

റേസര്‍പേയിലെ മുപ്പത്തിനാലുകാരനായ ശശാങ്ക് കുമാറും ഹര്‍ഷില്‍ മാത്തൂറും 8,643 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ശതകോടീശ്വരന്മാരാണെന്ന് പട്ടികയില്‍ പറയുന്നു.

Advertisment