/sathyam/media/media_files/2025/09/06/untitled-2025-09-06-10-10-02.jpg)
ഡല്‍ഹി: ഒരു മാസത്തിനുള്ളില്‍ യുപിയില്‍ നിന്നും 56 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അംബേദ്കര്‍ നഗറിലാണ് സംഭവം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിലായി 56 തട്ടിക്കൊണ്ടുപോകല്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്, പട്ടികജാതിക്കാരും ദരിദ്ര സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ളവരുമാണ്. ഒരു ഡസനിലധികം തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ മുസ്ലീങ്ങളാണെന്നാണ് വിവരം.
ആഗസ്റ്റ് മാസത്തില്‍ അക്ബര്‍പൂര്‍ കോട്വാലിയില്‍ 11, മാലിപൂരില്‍ ഒമ്പത്, ജലാല്‍പൂരില്‍ എട്ട്, അഹിരോളിയില്‍ ഏഴ്, ബസ്ഖാരിയില്‍ ആറ്, ജയ്ത്പൂരില്‍ അഞ്ച്, മഹ്രുവ, സമ്മാന്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ഇബ്രാഹിംപൂര്‍, ഭിതി എന്നിവിടങ്ങളില്‍ രണ്ട് വീതം എന്നിങ്ങനെ 18 പോലീസ് സ്റ്റേഷനുകളിലായി ആകെ 56 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ബല്‍റാംപൂരിലെ ചങ്കൂരിലെ പോലെ ഈ ജില്ലയിലും ഒരു ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവിശ്യാ തലവന്‍ അരവിന്ദ് പാണ്ഡെ പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമായി മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെയും കൗമാരക്കാരെയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുന്നു, ഇത് ലവ് ജിഹാദാണ്. മിക്ക കേസുകളിലും പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം യുവാക്കളുടെ ഈ സംഘം പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കി, ബന്ധുക്കള്‍ ഇക്കാര്യം അറിഞ്ഞാലുടന്‍ അവരെ തട്ടിക്കൊണ്ടുപോകുന്നു. ഇത്തരമൊരു റാക്കറ്റ് നടക്കുന്നുണ്ടെന്ന വാര്‍ത്ത പോലീസ് നിഷേധിക്കുന്നുണ്ട്.
പോലീസ് അന്വേഷണത്തില്‍, മിക്ക തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രണയത്തിന്റെ കെണിയില്‍ കുടുക്കി മൊബൈല്‍ ഫോണുകളും പണവും നല്‍കി വശീകരിച്ചതിന്റെ വസ്തുത പുറത്തുവന്നിട്ടുണ്ട്.
കണ്ടെടുത്ത പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇത് സ്ഥിരീകരിക്കുന്നുമുണ്ട്.