ബെംഗളൂരു ദുരന്തം: കർണാടക ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ അത്യന്തം സെന്‍സിറ്റീവ് ആയ കേസുകളില്‍ കോടതി നിഷ്പക്ഷമായ നിയമ സഹായം ലഭ്യമാക്കുന്നതിനായി നിയോഗിക്കുന്ന സ്വതന്ത്ര നിയമ വിദഗ്ധനാണ് അമിക്കസ് ക്യൂറി.

New Update
Untitledirancies

ബെംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിരക്കിലും തിക്കിലും 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുന്നു.

Advertisment

ഈ കേസില്‍, മുതിര്‍ന്ന അഭിഭാഷക എസ്. സുശീലയെ അമിക്കസ് ക്യൂറിയായി തിങ്കളാഴ്ച നിയമിച്ചു. ജൂണ്‍ 4-ന് ആര്‍സിബിയുടെ (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു) ഐപിഎല്‍ 2025 വിജയാഘോഷത്തിനിടെയാണ് ഈ ദുരന്തം നടന്നത്.


സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ അത്യന്തം സെന്‍സിറ്റീവ് ആയ കേസുകളില്‍ കോടതി നിഷ്പക്ഷമായ നിയമ സഹായം ലഭ്യമാക്കുന്നതിനായി നിയോഗിക്കുന്ന സ്വതന്ത്ര നിയമ വിദഗ്ധനാണ് അമിക്കസ് ക്യൂറി.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി.എം. കാമേശ്വര്‍ റാവുവും ജസ്റ്റിസ് സി.എം. ജോഷിയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച നടന്ന നടപടികളില്‍, സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും, ബന്ധപ്പെട്ട രേഖകളും, മുദ്രവച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടും പുതുതായി നിയമിച്ച അമിക്കസിന് കൈമാറാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

പ്രതികളായ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.


സീല്‍ ചെയ്ത സ്റ്റാറ്റസ് റിപ്പോര്‍ട്ട് പൊതുസമക്ഷം അവതരിപ്പിക്കണമോ എന്നതും കോടതി ചര്‍ച്ച ചെയ്തു. ''സീല്‍ ചെയ്ത കവറില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് അനുവദിക്കണോ എന്നതിനെക്കുറിച്ച് കക്ഷികളുടെ വാദം കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ന് അമിക്കസ് ക്യൂറിയെ നിയമിക്കും,'' ബെഞ്ച് വ്യക്തമാക്കി. 


അമിക്കസിന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ലഭ്യമാക്കാതെ കോടതിയെ സഹായിക്കാന്‍ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കോടതിയില്‍ ഉറപ്പുനല്‍കി.

Advertisment