'നെഹ്റു വന്ദേമാതരത്തെ കഷ്ണങ്ങളാക്കി, ഇന്ദിര മുദ്രാവാക്യം വിളിച്ചവരെ ജയിലിലാക്കി'; കോൺഗ്രസിനെതിരെ അമിത് ഷാ

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആദ്യം ദേശീയ ഗാനമായ വന്ദേമാതരത്തെ കഷണങ്ങളാക്കുകയും പിന്നീട് രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

New Update
Untitled

ഡല്‍ഹി: രാജ്യസഭയില്‍ വന്ദേമാതരം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

Advertisment

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആദ്യം ദേശീയ ഗാനമായ വന്ദേമാതരത്തെ കഷണങ്ങളാക്കുകയും പിന്നീട് രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.


കൂടാതെ, വന്ദേമാതരം മുദ്രാവാക്യം വിളിച്ചവരെ ഇന്ദിരാഗാന്ധി ജയിലിലടച്ചതായും കോണ്‍ഗ്രസ് 'മുഴുവന്‍ രാജ്യത്തെയും നിശബ്ദമാക്കിയെന്നും' അദ്ദേഹം കുറ്റപ്പെടുത്തി.


ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ചര്‍ച്ചയില്‍ നിന്ന് തിങ്കളാഴ്ച വിട്ടുനിന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു. ദേശീയ ഗാനമായ വന്ദേമാതരത്തിന് 150 വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നത്.

Advertisment