എംപിയായി സത്യപ്രതിജ്ഞ ചെയ്യണം: അമൃത്പാല്‍ സിംഗിന്റെ താല്‍ക്കാലിക മോചനത്തിനായി അപേക്ഷയുമായി കുടുംബം

ഖാദൂര്‍ സാഹിബ് ലോക്സഭാ സീറ്റില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമൃത്പാല്‍ 1,97,120 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിംഗ് സിറയെ പരാജയപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍ജിത് സിംഗ് ഭുള്ളര്‍ മൂന്നാം സ്ഥാനത്തെത്തി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Amritpal

ഡല്‍ഹി: വാരിസ് പഞ്ചാബ് ദെ നേതാവ് അമൃത് പാല്‍ സിംഗിന്റെ മോചനത്തിനായി അപേക്ഷയുമായി കുടുംബം രംഗത്ത്. എംപിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടതിനാല്‍ അമൃത്പാലിന് താല്‍ക്കാലിക മോചനമോ പരോളോ അനുവദിക്കണമെന്നാണ് ആവശ്യം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖാദൂര്‍ സാഹിബില്‍ നിന്നാണ് അമൃത്പാല്‍ വിജയിച്ചത്. 

Advertisment

സത്യപ്രതിജ്ഞയ്ക്കായി അമൃത്പാല്‍ സിംഗിനെ താല്‍ക്കാലികമായി മോചിപ്പിക്കുന്നതിനായി പ്രാദേശിക ജില്ലാ മജിസ്ട്രേറ്റിന് (ഡിഎം) മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കാന്‍ അമൃത്പാലിന്റെ കുടുംബാംഗങ്ങള്‍ അസമിലെ ദിബ്രുഗഢില്‍ എത്തിയിരുന്നു.

ഞങ്ങളുടെ മകന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. അമൃത്പാല്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞങ്ങള്‍ അവനെ കാണാന്‍ വന്നതാണ്, ആളുകള്‍ അവനെ സ്‌നേഹിക്കുകയും ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തതില്‍ അവന് സന്തോഷമുണ്ടാകും.-പിതാവ് പറഞ്ഞു.

ഖാദൂര്‍ സാഹിബ് ലോക്സഭാ സീറ്റില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമൃത്പാല്‍ 1,97,120 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിംഗ് സിറയെ പരാജയപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍ജിത് സിംഗ് ഭുള്ളര്‍ മൂന്നാം സ്ഥാനത്തെത്തി.

Advertisment