പുതിയ മുഖ്യമന്ത്രിമാരെ സ്വീകരിക്കാനൊരുങ്ങി ആന്ധ്രയും ഒഡീഷയും: സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ജനസേനാ മേധാവി പവന്‍ കല്യാണും ഇവരില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

New Update
manchi naidu Untitledj.jpg

ഡല്‍ഹി: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരിച്ചെത്തിയ പിന്നാലെ പുതിയ മുഖ്യമന്ത്രിമാരെ സ്വാഗതം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശും ഒഡീഷയും.

Advertisment

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി തലവന്‍ എന്‍ ചന്ദ്രബാബു നായിഡു രാവിലെ സത്യപ്രതിജ്ഞ ചെയ്യും. ആദിവാസി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. രണ്ട് പരിപാടികളിലും ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും.

വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിന് എതിര്‍വശത്തുള്ള മേധ ഐടി പാര്‍ക്കിന് സമീപം രാവിലെ 11.27 ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും. നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ജനസേനാ മേധാവി പവന്‍ കല്യാണും ഇവരില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ അമിത്ഷാ നായിഡുവിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട് അഭിനന്ദിച്ചിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആന്ധ്രാപ്രദേശിന് പിന്നാലെ ഒഡീഷയും വൈകിട്ട് നിയുക്ത മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കും. നാല് തവണ എംഎല്‍എയായ മോഹന്‍ മാജിയെ ചൊവ്വാഴ്ചയാണ് ബിജെപി ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്.

52 കാരനായ മാജി സംസ്ഥാനത്തെ ഒരു പ്രമുഖ ആദിവാസി നേതാവാണ്. കനക് വര്‍ധന്‍ സിംഗ് ദിയോയും പ്രവതി പരിദയും ഉപമുഖ്യമന്ത്രിമാരാകും.

Advertisment