അനിൽ അംബാനിയുടെ കമ്പനികൾക്കെതിരെ ഇഡി നീക്കം; മുംബൈയിലും ഹൈദരാബാദിലും വ്യാപക റെയ്ഡ്

മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കമ്പനിയുടെ പ്രധാന ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലുമാണ് റെയ്ഡ്.

New Update
Untitled

മുംബൈ: വ്യവസായി അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വന്‍ നടപടി ആരംഭിച്ചു. റിലയന്‍സ് പവര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിനെത്തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി പരിശോധന നടത്തുന്നത്.

Advertisment

മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കമ്പനിയുടെ പ്രധാന ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലുമാണ് റെയ്ഡ്.


ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പ് നടത്തുകയും ആ തുക മറ്റ് കമ്പനികളിലേക്ക് വകമാറ്റി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം ഊര്‍ജിതമാക്കിയത്.


ഇഡിയുടെ ഏകദേശം 15 ഓളം പ്രത്യേക സംഘങ്ങളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ഓരോ ടീമും കമ്പനിയുടെ സാമ്പത്തിക രേഖകള്‍, കമ്പ്യൂട്ടര്‍ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

റെയ്ഡിനിടെ നിര്‍ണ്ണായകമായ പല രേഖകളും ഇഡി സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കും. ബാങ്ക് ഫണ്ടുകള്‍ എങ്ങോട്ടാണ് മാറ്റിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഏജന്‍സിയുടെ ശ്രമം.

Advertisment