അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്; പിഴയും വിധിച്ചു. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയേണ്ടിവരുമെന്ന് ജഡ്ജി

19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ചെന്നൈയിലെ വനിതാ കോടതിയാണ് പ്രതിക്ക് തടവും 90,000 രൂപ പിഴയും വിധിച്ചത്.

New Update
anna-university

ഡല്‍ഹി: അണ്ണാ സര്‍വകലാശാല ലൈംഗിക പീഡന കേസില്‍ കോടതി വിധി പ്രസ്താവിച്ചു. ചെന്നൈയിലെ ബിരിയാണി വില്‍പ്പനക്കാരനായ ജ്ഞാനശേഖരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Advertisment

19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ചെന്നൈയിലെ വനിതാ കോടതിയാണ് പ്രതിക്ക് തടവും 90,000 രൂപ പിഴയും വിധിച്ചത്.


കുറ്റവാളി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടിവരുമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു.

ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ 11 കുറ്റങ്ങളിലും ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് ജഡ്ജി കഴിഞ്ഞ ആഴ്ച കണ്ടെത്തി. കേസില്‍ കുറഞ്ഞത് 29 സാക്ഷികളെങ്കിലും മൊഴി നല്‍കി. കേസില്‍ പോലീസ് 100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.