പൂഞ്ചിലെ സുരൻകോട്ട് മേഖലയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സേന

മേഖലയില്‍ സേന നടത്തുന്ന ശക്തമായ നിരീക്ഷണത്തിന്റെയും ആധിപത്യത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ജമ്മു: പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് മേഖലയില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ക്കുകയും ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു.

Advertisment

ഇന്ത്യന്‍ ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്സ് വക്താവ് എക്‌സിലൂടെ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ഹരി ബുധ ബൗള്‍ മേഖലയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


സംശയാസ്പദമായ സ്ഥലങ്ങളിലും ഗുഹകള്‍ക്ക് സമാനമായ നിര്‍മ്മിതികളിലും നടത്തിയ ആസൂത്രിത തിരച്ചിലിനൊടുവില്‍ ഒരു പിസ്റ്റള്‍, രണ്ട് മാഗസിനുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, മറ്റ് ലോജിസ്റ്റിക് സാമഗ്രികള്‍ എന്നിവ ഒരു പ്രകൃതിദത്ത ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്തു.

മേഖലയില്‍ സേന നടത്തുന്ന ശക്തമായ നിരീക്ഷണത്തിന്റെയും ആധിപത്യത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.


അതേസമയം, നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈനികരെ അഭിനന്ദിക്കാന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പ്രതീക് ശര്‍മ്മ സുന്ദര്‍ബനി സെക്ടര്‍ സന്ദര്‍ശിച്ചു. നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്ത 'ഓപ്പറേഷന്‍ ജ്വാല' വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.


സൈനികരുടെ കൃത്യതയാര്‍ന്ന നീക്കങ്ങളെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു. ജമ്മു കശ്മീരിനെ ഭീകരമുക്തമാക്കുന്നതിനായുള്ള സൈന്യത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും ലഫ്റ്റനന്റ് ജനറല്‍ പ്രതീക് ശര്‍മ്മ അഭിനന്ദിച്ചു.

Advertisment