രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; നിയന്ത്രണരേഖയിൽ വെടിവയ്പ്പ്; തിരച്ചിൽ തുടരുന്നു

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലവില്‍ വ്യാപകമായ തിരച്ചില്‍ നടന്നുവരികയാണ്. കൂടുതല്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

New Update
Untitled

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖ വഴി നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം വെടിവയ്പ്പിലൂടെ പരാജയപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 4:30-ഓടെ തര്‍കുണ്ടി ഫോര്‍വേഡ് പോസ്റ്റ് മേഖലയിലാണ് സംഭവം. അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

അതിര്‍ത്തിയിലെ വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം നടപടി തുടങ്ങിയത്. നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച ചിലരെ കണ്ടയുടന്‍ സൈനികര്‍ ആ ഭാഗത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ നുഴഞ്ഞുകയറ്റക്കാര്‍ പിന്തിരിഞ്ഞോടുകയായിരുന്നു.


മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലവില്‍ വ്യാപകമായ തിരച്ചില്‍ നടന്നുവരികയാണ്. കൂടുതല്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറങ്ങും. അതിര്‍ത്തി ജില്ലകളില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാസേന ശക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം രജൗരിയില്‍ നിന്ന് ഒരു പാകിസ്താനി ബലൂണ്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. പോലീസ് ഇതില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പുതിയ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്.


കഴിഞ്ഞ മാസം കിഷ്ത്വാറിലെ വനമേഖലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ ഏഴ് ഭീകരരെ വധിച്ചിരുന്നു. കടുത്ത തണുപ്പിനെയും മഞ്ഞുവീഴ്ചയെയും അവഗണിച്ചായിരുന്നു ഈ സൈനിക നീക്കം.

Advertisment