ഡല്‍ഹി: ജമ്മു കശ്മീരില്‍ ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു.
കുറിപ്പില്‍ തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്ന ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. 27കാരനായ കൃഷ്ണ കുമാര്‍ യാദവാണ് മരിച്ചത്.
ജനുവരി നാലിന് പൂഞ്ചിലാണ് സംഭവം. ജയ്പൂരിലെ അമര്‍സര്‍ ഗ്രാമത്തിലാണ് കൃഷ്ണകുമാര്‍ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം യാദവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. അന്നുമുതല്‍ തന്നെ ചിലര്‍ വേട്ടയാടുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ജീന്‍മാത സുഹൃത്തുക്കളോടൊപ്പം സന്ദര്‍ശിച്ചതായി യാദവ് പറയുന്നു.
തന്നെ അബോധാവസ്ഥയിലാക്കി ഒരു സ്ത്രീയുമൊത്തുള്ള വീഡിയോ ചിത്രീകരിച്ചെന്നും, ഈ വീഡിയോ കാണിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും കുറിപ്പില്‍ പറയുന്നു
സൈനിക സേവന ബാധ്യതകൾ പോലീസിൽ പരാതിപ്പെടുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും ഒരു പോംവഴിയില്ലെന്നും യാദവ് പറഞ്ഞു.