അലിഗഢ് വ്യാപാരി കൊലക്കേസ്: ഓൾ ഇന്ത്യ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റിൽ, ഭര്‍ത്താവും കേസില്‍ പ്രതി

New Update
pooja-pandey-hindu-mahasabha-jpg

ന്യൂഡല്‍ഹി: അലിഗഢില്‍ വ്യാപാരിയായ അഭിഷേക് ഗുപ്തയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ അറസ്റ്റില്‍.

Advertisment

പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ, വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. ആഗ്ര-ജയ്പുര്‍ ഹൈവേയില്‍ ലോധാ ബൈപ്പാസില്‍വെച്ചാണ് പൂജ പോലീസിന്‍റെ പിടിയിലായത്.

സെപ്റ്റംബര്‍ 26നാണ് അലിഗഢിന് സമീപത്തുവച്ച് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. അച്ഛനും മറ്റൊരു ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെയാണ് വാടക കൊലയാളികള്‍ അഭിഷേക് ഗുപ്തയ്ക്ക് നേരേ വെടിയുതിര്‍ത്തത്.

അഭിഷേകുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.‌‌ 

Advertisment