ഡൽഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ ആണെന്ന് നടിച്ച് വ്യാജ ഫോണ്‍കോള്‍ ചെയ്ത് മണിപ്പൂര്‍ എംഎല്‍എമാരുടെ കൈയില്‍ നിന്നും കോടികള്‍ ആവശ്യപ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍.
അസംബ്ലി സ്പീക്കര്‍ തോക്ക്‌ചോം സത്യബ്രദ സിംഗിനെ ഉള്‍പ്പെടെയാണ് വ്യാജന്മാര്‍ ഫോണിലൂടെ ബന്ധപ്പെട്ടത്. മന്ത്രി സ്ഥാനം ലഭിക്കണമെങ്കില്‍ നാലു കോടി വേണമെന്നാണ് സ്പീക്കറോട് ഇവര്‍ ആവശ്യപ്പെട്ടത്.
വഞ്ചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം.