പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറി; ആസാമിൽ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

New Update
1000383107

ഡൽഹി: ആസാമിൽ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ് അറസ്റ്റിലായത്.‌‌

Advertisment

പോലീസിന്‍റെ തുടർച്ചയായ നിരീക്ഷണത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുലേന്ദ്ര ശർമ, പാക്കിസ്ഥാൻ ചാര ഏജൻസിയുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധം പുലർത്തുകയും അവർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.

ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും തെളിവുകൾ കണ്ടെടുത്തു. ചില വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ‌ശർമയുടെ പാക്കിസ്ഥാൻ ബന്ധങ്ങളെക്കുറിച്ചുള്ള സംശയം ശക്തമാണെങ്കിലും അന്വേഷണം പൂർത്തിയാകുന്നതുവരെ അത് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അസമിലെ സോണിത്പൂരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിചരൺ ഭൂമിജ് പറഞ്ഞു.

സുഖോയ് 30 സ്ക്വാഡ്രൺ ഉൾപ്പെടെയുള്ള പ്രധാന വ്യോമസേനാ യൂണിറ്റുകൾ പ്രവർത്തിക്കുന്ന തേസ്പൂരിലെ വ്യോമസേനാ സ്റ്റേഷനിൽ ജൂനിയർ വാറന്‍റ് ഓഫീസറായി ജോലി ചെയ്ത ശർമ, 2002 ൽ വിരമിച്ചു. തുടർന്ന് തേസ്പൂർ സർവകലാശാലയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം ശർമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Advertisment