യൂട്യൂബർ എൽവിഷ് യാദവിന്‍റെ വസതിക്ക് നേരെ വെടിവച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

New Update
1000220990

ഗുരുഗ്രാം: ഹരിയാനയിൽ യൂട്യൂബർ എൽവീഷ് യാദവിന് വീടിന് നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നീരജ് ഫരീദ്പുരിയ-ഹിമാൻഷു ഭൗ സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരാണ് പിടിയിലായത്.

Advertisment

ഗൗരവ് സിംഗ് എന്ന നിക്ക (22), ബിഹാറിലെ കൈമൂർ ജില്ലയിൽ നിന്നുള്ള ബിസിഎ വിദ്യാർഥി ആദിത്യ തിവാരി (19) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രോഹിണിയിലെ ഷഹ്ബാദ് ഡയറിയിലെ ഖേര കനാലിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ഡൽഹിയിൽ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് എസിപി രാഹുൽ കുമാർ സിംഗിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പുരൺ പന്ത്, രവി തുഷിർ, ബ്രഹം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.

"പ്രതികളിൽ ഒരാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കാൻ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ വെടിവയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുവരെയും കീഴടക്കി'.- ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.

Advertisment