ഒവൈസി ബിജെപിയുടെ രാഷ്ട്രീയ 'പേടിപ്പാവ'; വർഗീയ രാഷ്ട്രീയത്തിനെതിരെ രേവന്ത് റെഡ്ഡി

ഒവൈസി അത്ര വലിയ ഭീഷണിയാണെങ്കില്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് രേവന്ത് റെഡ്ഡി ചോദിച്ചു.

New Update
Untitled

ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ ഒരു രാഷ്ട്രീയ 'പേടിപ്പാവ'യായി ബിജെപി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

ബിജെപി നേതാക്കള്‍ ഒവൈസിയുടെ പേര് സദാസമയവും ജപിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒവൈസിയെ ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി ചെയ്യുന്നത്.


ഒവൈസി അത്ര വലിയ ഭീഷണിയാണെങ്കില്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് രേവന്ത് റെഡ്ഡി ചോദിച്ചു.

നികുതി വിഹിതം പങ്കുവെക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദക്ഷിണേന്ത്യയോട് വിവേചനം കാണിക്കുന്നു. തെലങ്കാന നല്‍കുന്ന ഓരോ രൂപയ്ക്കും പകരം 42 പൈസ മാത്രമാണ് കേന്ദ്രം തിരിച്ചുനല്‍കുന്നത്.

കര്‍ണാടകയ്ക്ക് 16 പൈസയും തമിഴ്നാടിന് 26 പൈസയും കേരളത്തിന് 49 പൈസയും മാത്രമാണ് ലഭിക്കുന്നത്. ഇത് ദക്ഷിണേന്ത്യയോടുള്ള അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


മലിനജല നിക്ഷേപം, നഗര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പ്രാദേശിക പ്രശ്‌നങ്ങളിലാകണം വോട്ടര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മതപരമായ വികാരങ്ങള്‍ ഇളക്കിവിടുന്നത് ബിജെപിയുടെ ആശയപരമായ പാപ്പരത്തമാണ് കാണിക്കുന്നത്.


കഴിഞ്ഞ പത്ത് വര്‍ഷം തെലങ്കാന ഭരിച്ച ബിആര്‍എസ് നേതാക്കള്‍ ഇപ്പോള്‍ ഏത് മുഖം വെച്ചാണ് വോട്ട് ചോദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ ഭരിച്ച കെസിആറും സംഘവുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍. അധികാരത്തിന്റെ അഹങ്കാരത്തില്‍ അവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment