എഐ ഉച്ചകോടിയിലെ പാളിച്ചകൾ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ക്ഷമാപണം നടത്തി; പരാതികളുമായി സ്റ്റാർട്ടപ്പ് ഉടമകൾ

ആദ്യദിനത്തിലെ ക്രമീകരണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

New Update
Untitled

ഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ ആദ്യദിനത്തിലുണ്ടായ അസൗകര്യങ്ങളില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ക്ഷമ ചോദിച്ചു.

Advertisment

ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഗമങ്ങളിലൊന്നായ ഉച്ചകോടിയില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായതാണ് തിരക്കിന് കാരണമായതെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.


ആദ്യദിനത്തിലെ ക്രമീകരണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.


'ആദ്യദിനത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. രണ്ടാം ദിനം ഏകദേശം 70,000 പേര്‍ പങ്കെടുത്തു. സന്ദര്‍ശകര്‍ക്കിടയില്‍ വലിയ ആവേശമാണ് പ്രകടമാകുന്നത്,' മന്ത്രി വ്യക്തമാക്കി.

പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക 'വാര്‍ റൂം' സജ്ജമാക്കിയിട്ടുണ്ടെന്നും സുഗമമായ നടത്തിപ്പിനായി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment