അസമില്‍ വീട് നിര്‍മ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാന്‍ ക്ഷേത്രം കണ്ടെത്തി

അസമില്‍ വീട് നിര്‍മ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാന്‍ ക്ഷേത്രം കണ്ടെത്തി. പഥര്‍കണ്ടിയിലെ ബില്‍ബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
aaam temple 11

 അസം: അസമില്‍ വീട് നിര്‍മ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാന്‍ ക്ഷേത്രം കണ്ടെത്തി. പഥര്‍കണ്ടിയിലെ ബില്‍ബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

ക്ഷേത്രം കണ്ടെത്തിയതില്‍ നാട്ടുകാര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാട്ടുകാര്‍ മുന്നോട്ട് വരുന്നുണ്ട്. ക്ഷേത്രം പരിപാലിക്കുന്നതിനായി അനില്‍ സിംഗ് എന്ന വ്യക്തിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹനുമാന്‍ ക്ഷേത്രത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പ്രദേശത്തെ ഒരു വീടിനായി ഖനനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കണ്ടെത്തിയത്. 


ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് ഹനുമാന്‍ വിഗ്രഹവും ചുറ്റും നിരവധി ദേവതകളുടെ പ്രതിമകളും ഉണ്ട്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത് മുഴുവന്‍ ഹനുമാന്‍ ചാലിസയും ആലേഖനം ചെയ്തിട്ടുണ്ട്.


ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന സാഗര്‍ സിന്‍ഹ എന്നയാള്‍ ഇതിനോടകം തന്നെ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 1.5 ലക്ഷം രൂപ സംഭാവന നല്‍കി.


പ്രദേശവാസികളില്‍ നിന്ന് വലിയ ശ്രദ്ധ ആകര്‍ഷിക്കുന്ന ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിനുശേഷം മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.


 

Advertisment