അടൽ പെൻഷൻ യോജന 2031 വരെ തുടരും; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 8.66 കോടി ജനങ്ങൾക്ക് സുരക്ഷാ കവചം

വരിക്കാരന്റെ മരണശേഷം പങ്കാളിക്കും, രണ്ടുപേരുടെയും മരണശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.

New Update
Untitled

ഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്ന 'അടല്‍ പെന്‍ഷന്‍ യോജന' പദ്ധതി 2030-31 സാമ്പത്തിക വര്‍ഷം വരെ തുടരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി നീട്ടുന്നതിനും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയത്.


5,000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ നിക്ഷേപത്തിനനുസരിച്ച് 60 വയസ്സിന് ശേഷം പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ ഓട്ടോ-ഡെബിറ്റ് വഴി തുക നിക്ഷേപിക്കാം.

വരിക്കാരന്റെ മരണശേഷം പങ്കാളിക്കും, രണ്ടുപേരുടെയും മരണശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.

8.66 കോടി വരിക്കാര്‍; ഉത്തര്‍പ്രദേശ് മുന്നില്‍


2026 ജനുവരി 19-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 8.66 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത് (1.20 കോടിയിലധികം).


പ്രയാഗ്രാജ്, ലഖ്നൗ, ബറേലി, ഫത്തേപൂര്‍, കാണ്‍പൂര്‍ നഗര്‍ എന്നീ ജില്ലകളാണ് പുതിയ അംഗങ്ങളുടെ കാര്യത്തില്‍ മുന്നിലുള്ളത്.

പദ്ധതിയുടെ പ്രചാരണത്തിനും തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ തുടര്‍ന്നും നല്‍കും. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അസംഘടിത മേഖലയിലെ ഓരോ തൊഴിലാളിയിലേക്കും ഈ പെന്‍ഷന്‍ പദ്ധതി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisment